5 സാമൂഹികപശ്ചാത്തല സൗകര്യങ്ങൾ

  1. സർ, “വിദ്യാഭ്യാസം ചെയ്തത് അഭിവൃദ്ധിപ്പെടുക’ എന്ന സന്ദേശം 1910 ലാണ് ശ്രീനാരായണഗുരു പുറപ്പെടുവിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളുടെ വ്യാപനം പ്രജാവത്സല തൽപ്പരരായ രാജാക്കൻമാരുടെ മാത്രം സംഭാവന അല്ല. ഇവയ്ക്കക്കായി താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന വമ്പിച്ച അവകാശ സമ്മർദ്ദങ്ങളാണ് ഭരണകൂടത്തെ മറ്റ് ഇന്ത്യൻ പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഈ അവകാശബോധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സുകളിലൊന്ന് ഗുരുവായിരുന്നു. ഇങ്ങനെ ചരിത്ര പരമായി രൂപംകൊണ്ട പൊതുവിദ്യാഭ്യാസവും പൊതുആരോഗ്യവും ഇന്ന് തകർച്ചയെ നേരിടുകയാണ് വരേണ്യ വിഭാഗം ഈ മേഖലകളെ കൈവെടിഞ്ഞു കഴിഞ്ഞു. എങ്ങനെ വീണ്ടും മതനിരപേക്ഷ പൊതു സംവിധാനങ്ങളുടെ പിന്നിൽ ജനങ്ങളെ അണിനിരത്താമെന്നത് സമകാലീന വികസന വെല്ലുവിളിയാണ്.

5.1 സ്കൂൾ വിദ്യാഭ്യാസം

  1. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്താനുള്ള മാർഗ്ഗമായി സമ്പൂർണ്ണമായ വാണിജ്യവൽക്കരണമാണ് യു.ഡി.എഫ് സർക്കാരിന്റെ പരിപ്രേക്ഷ്യപദ്ധതി 2030 കണ്ടെത്തിയത്. ഈ സമീപനത്തെ ഞങ്ങൾ പാടേ തള്ളിക്കളയുന്നു. അൺഎയ്ഡഡ് സ്കൂളുകളേക്കാളും പഠനസൗകര്യങ്ങൾ പൊതുവിദ്യാലയങ്ങളിൽ ഒരു ക്കും. ഇതിനൊരു പദ്ധതി ഈ ബജറ്റോടെ ഉദ്ഘാടനം ചെയ്യുകയാണ്. ഓരോ മണ്ഡലത്തിലെയും ഒരു സർക്കാർ സ്കൂൾ അന്തർദേശീയ നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന് 1000 കോടി രൂപ മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമായി അനുവദിക്കുന്നു. നടപ്പുവർഷം ഇതിലേയ്ക്ക് 250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അനുബന്ധസൗകര്യ ങ്ങൾക്കാവശ്യമായ ഫണ്ട് പി.റ്റി.എ. പൂർവ്വവിദ്യാർത്ഥി സംഘടന, തദ്ദേശഭരണസ്ഥാപനങ്ങൾ, എം.എൽ.എ-എം.പി പ്രാദേശികവികസന ഫണ്ട് ലഭിക്കാനുള്ള സാദ്ധ്യതകളും പരിഗണിച്ചായിരിക്കും സ്കൂളുകൾ തെരഞ്ഞെടുക്കുക. അതുപോലെതന്നെ പുതിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മാതൃകാ അധ്യായനരീതികൾ സ്വീകരിക്കുന്നതിന് അധ്യാപകർ സന്നദ്ധമായിരിക്കണം. ഇതിന് ഒരു പ്രത്യേക അക്കാദമിക് പ്രോഗ്രാം തയ്യാറാക്കി സമർപ്പിക്കണം. ഈ പദ്ധതിയിൽ പങ്കുചേരുന്ന തിന് നടക്കാവ് സ്കൂളിലെന്നപോലെ സർക്കാരുമായി സഹകരിക്കാൻ ചില ഫൗണ്ടേഷനുകൾ മുന്നോട്ടു വന്നിട്ടുണ്ട്. ഇവരുമായി ചേർന്നുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക. സർക്കാർ കെട്ടിട നിർമ്മാണ ചെലവ് മാത്രമേ വഹിക്കു കയുള്ളൂ. ബാക്കി പാഠ്യ- പാഠ്യാനുബന്ധ പ്രവർത്തന സാമഗ്രികൾക്ക് വേണ്ടിവരുന്ന ചെലവുകളെല്ലാം ദാനസംരംഭകനും പ്രദേശത്തുള്ള വരുമാണ് വഹിക്കേണ്ടത്. സർ, ഇടതുപക്ഷ ജനാധിപത്യ മുന്നണി യുടെ പ്രകടനപ്രതികയിൽ പറഞ്ഞ അന്തർദേശീയ നിലവാരമുള്ള 1000 സ്കൂളുകൾ എന്നത് അഞ്ചു കൊല്ലംകൊണ്ടു യാഥാർത്ഥ്യമാകും എന്ന് ഞാൻ ഉറപ്പുനൽകുന്നു.
  2. 8 മുതൽ 12 വരെയുള്ള ക്ലാസുകൾ ഹൈടെക് ആക്കുമെന്നതാണ് മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം. ഈ സ്കീമിൽ എയ്ഡഡ് സ്കൂളു കളെക്കൂടി ഉൾപ്പെടുത്തുന്നുണ്ട്. ഇതിനുപുറമേ എല്ലാ സ്കൂളുകളിലും ഒരു കമ്പ്യൂട്ടർ ലാബും സജ്ജീകരിക്കും. ഇതിന്റെ ഭാഗമായി ഈ ക്ലാസ് മുറികൾക്ക് അവശ്യംവേണ്ടുന്ന വൈദ്യുതീകരണവും നവീകരണവും അടച്ചുറപ്പും സ്യഷ്ടിക്കും. ഓരോ സ്കൂളിലും ഉണ്ടാക്കുന്ന പഠന സാമഗ്രികൾ ഒരു പൊതുസെർവ്വറിൽ ലഭ്യമാക്കുകയും മറ്റുള്ളവർക്ക് ഉപയോഗപ്പെടുത്താനുള്ള സൗകര്യമുണ്ടാക്കുകയും ചെയ്യും. ഇതിനായി മാന്ദ്യവിരുദ്ധ പാക്കേജിൽനിന്ന് 500 കോടി രൂപ അനുവദിക്കുന്നു. ഇത് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള നിർണ്ണായകമായ കാൽവയ്പ്പായിരിക്കും. നടപ്പുവർഷം 200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പരിശീലനത്തിനും മറ്റും ആവശ്യമായ പണം നിലവിലുള്ള സ്കൂൾ ഐ.റ്റി പദ്ധതികളിൽനിന്ന് കണ്ടെത്തേണ്ടതാണ്. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഡയറക്ട റേറ്റുകൾക്ക് ആസ്ഥാന മന്ദിരം സ്ഥാപിക്കുന്നതിന് 20 കോടി പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നും വകയിരുത്തുന്നു. നടപ്പുവർഷം 5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
  3. മേൽപ്പറഞ്ഞ രണ്ട് സ്കീമുകൾക്ക് അന്യഥാ വിഭവം കണ്ടെത്തുന്നുണ്ട്. അതിനാൽ നിലവിലുള്ള പലപരിപാടികളിലും മിച്ചം പണം ഉണ്ടാകും. ഈ മിച്ചം രണ്ട് സ്കീമുകൾക്ക് വേണ്ടിയായിരിക്കും ചെലവഴിക്കുക. ഒന്ന്, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രത്യേക സ്കീമുകൾ സ്പെഷ്യൽ സ്കൂളുകളുടെ സൗകര്യം വിപുലീകരിക്കുക. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്ന വിദ്യാഭ്യാസസ്ഥാപന ങ്ങൾക്കുള്ള ധനസഹായം, സ്പെഷ്യൽ ടീച്ചേഴ്സിനുള്ള പരിശീലനം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ധനസഹായം എന്നിവ. ഭിന്ന ശേഷിക്കാരായ 41,949 കുട്ടികൾ ഇന്ന് സ്കൂളുകളിലുണ്ട്. ഇവർക്ക് പുസ്തകങ്ങൾക്കും സ്റ്റേഷനറിക്കും 500 രൂപയും യൂണിഫോമിന് 750 രൂപയും യാത്രയ്ക്ക് 1000 രൂപയും എസ്കോർട്ടിന് 1000 രൂപയും റീഡർക്ക് 750 രൂപയും പ്രതിവർഷം നൽകുന്നതാണ്.
  4. രണ്ടാമത്തേത്, സ്ക്കൂളുകളെ ആർട്സ്, സ്പോർട്സ്, പ്രവൃത്തി പരി ചയം എന്നിവയുടെ ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രത്യേക പദ്ധതിയാണ് ASWAS. ഇതിനായി 5 കോടി രൂപ വകയിരുത്തുകയാണ് ഈ സ്കീം സെക്കൻഡറിതലത്തിൽനിന്ന് ഹൈസ്ക്കൂൾതലത്തിലേയ്ക്കു വ്യാപി പ്പിക്കുന്നതിനും മിച്ചഫണ്ട് ഉപയോഗപ്പെടുത്താം.

5.2 ഉന്നതവിദ്യാഭ്യാസം

  1. ഉന്നതവിദ്യാഭ്യാസമേഖലയിൽ വരുംവർഷങ്ങളിൽ വലിയതോതിൽ പൊതുനിക്ഷേപം ഉയർത്തുന്നതാണ്. നിലവിലുള്ള കോളേജുകളെയും സർവകലാശാലകളെയും മെച്ചപ്പെടുത്തുന്നതിനു മാത്രമല്ല, പുതിയ ഉന്നതവിദ്യാപീഠങ്ങളും ഗവേഷണശാലകളും സ്ഥാപിച്ച കേരളത്തെ അറിവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ഒരു ബൃഹത് പരിപാടി തയ്യാറാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. സർവകലാശാലകൾക്ക് ഇന്ന് നൽകുന്ന ധനസഹായം തികച്ചും അപര്യാപ്തമാണ്. ഇപ്പോൾ ബജറ്റിൽ കേരളാ സർവകലാശാലയ്ക്ക് 24.6 കോടിയും കാലിക്കറ്റ് സർവകലാശാലയ്ക്ക് 23.5 കോടിയും മഹാത്മാഗാന്ധി സർവകലാ ശാലയ്ക്ക് 23.75 കോടിയും ശ്രീ. ശങ്കരാചാര്യ സംസ്കൃത സർവകലാ ശാലയ്ക്ക് 14 കോടിയും കണ്ണൂർ സർവകലാശാലയ്ക്ക് 23.7 കോടിയും നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന് 6.5 കോടിയും മലയാളം സർവകലാശാലയ്ക്ക് 7.65 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച ഉന്നതവിദ്യാഭ്യാസ കൗൺസിൽ വിശദമായ പഠനം നടത്തി ഒരു പ്രത്യേക രേഖ തയ്യാറാക്കികഴിഞ്ഞശേഷം അധികസഹായത്തെക്കുറിച്ച് ആലോചി ക്കുന്നതാണ്.
  2. കേരളത്തിൽ 52 സർക്കാർ ആർട്സ് & സയൻസ് കോളേജുകളാണുള്ള ത്. ഈ മുഴുവൻ കോളേജുകൾക്കും സർക്കാർ എഞ്ചിനീയറിംഗ് കോളേജുകൾക്കും ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങൾ 2 വർഷം കൊണ്ട് സ്യഷ്ടിക്കും. ഇതിനായി പ്രത്യേക നിക്ഷേപ പദ്ധതിയിൽനിന്ന് 500 കോടി രൂപ അനുവദിക്കുന്നു. ശത്തോത്തര സുവർണ ജൂബിലി ആഘോഷിക്കുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനെയും, എറണാകുളം മഹാരാജാസ് കോളേജ്, തൃശ്ശൂർ കേരളവർമ്മ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നീ കോളേജുകളെയും ഡിജിറ്റൽ കോളേജുകളായും മികവിന്റെ കേന്ദ്രങ്ങ ളായും മാറ്റുന്നതാണ്. ഇതിനായി പ്രത്യേക നിക്ഷേപനിധിയിൽനിന്ന് 150 കോടി രൂപ അനുവദിക്കുന്നു. രണ്ട് ഇനങ്ങളിലുമായി നടപ്പുവർഷം 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇൻഫ്രാസ്ട്രക്ച്ചർ അപ്തഗ്രഡേഷൻ പ്രോഗ്രാമിനുവേണ്ടി വകയിരുത്തി യിരിക്കുന്ന 25 കോടി രൂപയിൽ 10 കോടി രൂപ 2011 ലെ ബജറ്റിൽ പ്രഖ്യാപിച്ച സ്കൂൾ ഓഫ് പെർഫോമിംങ് ആർട്സ് ആൻഡ് കൾച്ചർ എന്ന സ്ഥാപനത്തിനുവേണ്ടിയും 10 കോടി രൂപ ആർക്കൈവ്സിനും 5 കോടി രൂപ മ്യൂസിയങ്ങൾക്കും അധികമായി അനുവദിക്കുകയാണ്.
  3. ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ പുതിയ കോളേജുകളോ കോഴ്സുകളോ അനുവദിക്കാനാവില്ല. എന്നാൽ പ്ലാന്റേഷൻ മേഖല യിലെ സർക്കാർ കോളേജുകളായ കൽപ്പറ്റ, മൂന്നാർ, കട്ടപ്പന എന്നി വിടങ്ങളിലെ സർക്കാർ കോളേജുകളിൽ 2 വീതം ബിരുദാനന്തര കോഴ്സുകൾ അനുവദിക്കുന്നതാണ്.
  4. വിദ്യാഭ്യാസവായ്പ ഇന്നൊരു കടക്കെണിപോലെ ആയിട്ടുണ്ട്. യഥാർത്ഥ പ്രശ്നം വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തൊഴിൽ ലഭിക്കുന്നില്ല എന്നതാണ്. തൊഴിൽ ലഭിക്കുന്നതുവരെ തിരിച്ചടവിന് മോറട്ടോറിയം നൽകാൻ ബാങ്കുകൾ തയ്യാറാകണം. അനൗപചാരിക മേഖലയിൽ ജോലി എടുക്കുന്നവർക്ക് അവരുടെ ശമ്പളത്തിന്റെ നാലിലൊന്നിലേറെ തിരിച്ചടവായി ഈടാക്കാൻ പാടുള്ള തല്ല. ഇത്തരമൊരു നിലപാട് ബാങ്കുകൾ സ്വീകരിച്ചാൽ ഇന്നത്തെ പ്രതിസന്ധിക്ക് ഏറെ അയവുണ്ടാകും. ഇതിനുമുമ്പ് കുടിശികയായ വായ്ക്കപത്തുക മാത്രം തിരിച്ചടച്ചാൽ ബാധ്യത അവസാനിപ്പിക്കാൻ ബാങ്കുകൾ സമ്മതിച്ചാൽ കുടിശികയായ വായ്പ തിരിച്ചടയ്ക്കക്കാൻ സർക്കാർ സഹായിക്കുന്നതാണ്. ഇതിലേയ്ക്ക് 100 കോടി രൂപ ഇപ്പോൾ വകയിരുത്തുന്നു.

5.3 സാങ്കേതികവിദ്യാഭ്യാസം

  1. സാങ്കേതികവിദ്യാഭ്യാസത്തിന് 235 കോടി രൂപ ഈ വർഷം വകയിരു ത്തിയിട്ടുണ്ട്. കുസാറ്റിന് 21 കോടി രൂപയും എ.പി.ജെ. അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിക്ക് 30 കോടി രൂപയും വക യിരുത്തുന്നു.
  2. എഞ്ചിനീയറിംഗ് കോളേജുകളുടെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് പ്രത്യേക സ്കീം പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്ത ലത്തിൽ തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ, കോട്ടയം എഞ്ചിനീയറിംഗ് കോളേജുകൾക്ക് അനുവദിച്ചിരിക്കുന്ന 17.3 കോടി രൂപയിൽ 10 കോടി രൂപ വിനിയോഗിച്ച് അസാപ്പിന്റെ കീഴിൽ പരിശീലനം നൽകുന്ന യുവാക്കൾക്ക് അപ്രന്റിസ്ഷിപ്പ് കാലത്ത് പോളിടെക്നിക് വിദ്യാർത്ഥി കൾക്ക് ലഭിക്കുന്നതുപോലുള്ള സ്കീം ആവിഷ്കരിക്കുന്നതാണ്. പുനർജനി സ്കീമിന് 7.3 കോടി രൂപ അധികമായി വകയിരുത്തുന്നു. പോളിടെക്നിക്കുകളുടെ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് 50 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നും വക യിരുത്തുന്നു. നടപ്പുവർഷം 20 കോടി രൂപ ചെലവ പ്രതീക്ഷിക്കുന്നു.
  3. 10 ഐ.റ്റി.ഐ.കൾ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയർത്തുന്ന തിനു വേണ്ടി 50 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നും വകയിരുത്തുന്നു.
    പൊതുആരോഗ്യം
  4. പൊതുവിദ്യാഭ്യാസം പോലെതന്നെ കേരളീയർക്ക് ഒസ്യത്തായി കിട്ടിയി ട്ടുള്ളതാണ് പൊതുആരോഗ്യ സംവിധാനം. പൊതുആരോഗ്യ മേഖലയിൽ ഊന്നിക്കൊണ്ട് വിവിധ ഇൻഷ്വറൻസ് പരിപാടികളും ധന സഹായ പരിപാടികളും സംയോജിപ്പിച്ചുകൊണ്ട് സമഗ്ര ആരോഗ്യ പരിരക്ഷ ലഭ്യമാക്കാൻ പോകുന്നത് എങ്ങനെയെന്നത് തുടക്കത്തിലേ പറഞ്ഞുകഴിഞ്ഞു. ഏതാണ്ട് എല്ലാ രോഗങ്ങൾക്കും സൗജന്യചികിത്സ പൊതുആരോഗ്യ സംവിധാനത്തിലൂടെ ലഭ്യമാക്കും. ഇത്തരമൊരു ചികിത്സാസംവിധാനം ഫലപ്രദമായി പ്രവർത്തിക്കണമെങ്കിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തി രോഗാതുരത കുറയ്ക്കേ ണ്ടതുണ്ട്. നമ്മുടെ പ്രാഥമിക ആരോഗ്യശ്യംഖലയെ ഉപയോഗ പ്പെടുത്തി മുഴുവൻ പൗരൻമാരുടെയും ആരോഗ്യനില തുടർച്ചയായി പരിശോധിക്കുന്നതിനും അതനുസരിച്ചുള്ള രോഗപ്രതിരോധനടപടി കൾ സ്വീകരിക്കുന്നതിനും പരിപാടി രൂപപ്പെടുത്തും. അതുപോലെ തന്നെ ചികിത്സിച്ചിട്ടും മാറാത്ത രോഗങ്ങൾക്കും പ്രായാധിക്യംകൊണ്ട് കിടപ്പിലായവർക്കും സാന്ത്വനപരിചരണവും ലഭ്യമാക്കണം. അങ്ങനെ കേരളത്തിന്റെ പൊതുആരോഗ്യ സംവിധാനം, രോഗപ്രതിരോധം, ചികിത്സ, സാന്ത്വന പരിചരണം എന്നിങ്ങനെ ഒരു തുടർച്ചയായി മാറ്റും.
  5. നമ്മുടെ ആശുപത്രികളുടെ സൗകര്യങ്ങൾ നവീകരിക്കേണ്ടതുണ്ട്. അതിനനുസരിച്ച് കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയോഗിക്കുകയും വേണം. ഈ വർഷം നമ്മുടെ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവയുടെ നവീകരണം ഏറ്റെടുക്കുകയാണ്. ഓരോ ആശുപത്രിയും പ്രത്യേകം പരിശോധിച്ച് അവിടെ വേണ്ടുന്ന പുതിയ കെട്ടിടസൗകര്യങ്ങൾ, ലാൻഡ്സ്കേപ്പിംങ്, മേജർ ആശുപ്രതി ഉപകരണങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പ്ലാൻ ഉണ്ടാക്കണം. ഇവ നടപ്പാക്കുന്ന കമ്പനിതന്നെ ഇവയുടെ മെയിന്റ നൻസിന്റെ ചുമതലയും ഏൽക്കണം. സർ. ഇതിനായി മാന്ദ്യവിരുദ്ധ പാക്കേജിൽ നിന്ന് 1000 കോടി രൂപ അനുവദിക്കുന്നു. നടപ്പുവർഷം 250 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി ആവശ്യ മുള്ള ജനറൽ ആശുപ്രതികളിൽ കാത്ത് ലാബുകളും താലൂക്ക് ആശു പ്രതികളിൽ ഡയാലിസിസ് യൂണിറ്റുകളും ആരംഭിക്കും. മലബാർ ക്യാൻസർ സെന്റർ, കൊച്ചി ക്യാൻസർ സെന്റർ, തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രി തുടങ്ങിയ ഇടങ്ങളിലെ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് ഈ കോർപ്പസ് ഉപയോഗപ്പെടുത്താം. കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയിലെ പ്രത്യേക വിപുലീക രണ പദ്ധതിയിലേയ്ക്ക് ഇതിൽ നിന്നും 100 കോടി രൂപ നൽകുന്ന താണ്. ഏതാനും വർഷത്തിനുള്ളിൽ നമ്മുടെ പൊതുആരോഗ്യ സൗക ര്യങ്ങൾ സ്വകാര്യമേഖലയെക്കാൾ മെച്ചപ്പെടുത്തുകതന്നെ ചെയ്യും. ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവ്വീസിന് സമാനമായ ഒന്നായി നമ്മുടെ പൊതുആരോഗ്യ സംവിധാനം മാറും.
  6. പല ആശുപത്രികളും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളായി അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെങ്കിലും മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തസ്തികകൾ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ആവശ്യമായ തസ്തികകൾ ഈ വർഷം അനുവദിക്കും. തലശ്ശേരിയിൽ വുമൺ & ചൈൽഡ് ആശുപത്രി ആരംഭിക്കുന്നതിന് മാന്ദ്യവിരുദ്ധ പാക്കേജിൽ നിന്ന് 50 കോടി രൂപ വകയിരുത്തുന്നു.
  7. ഹെൽത്ത് സർവ്വീസ് ഡിപ്പാർട്ടുമെന്റിന് 521 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇതിൽ ഗണ്യമായൊരുപങ്ക് ആശുപത്രി സൗകര്യങ്ങളുടെ വിപുലീകരണത്തിന് വേണ്ടിയുള്ളതാണ്. ഇപ്പോൾ പറഞ്ഞ വൻനിക്ഷേപപദ്ധതിയുടെ അടിസ്ഥാനത്തിൽ ഗണ്യമായൊരു തുക മിച്ചമുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് രോഗപ്രതിരോധത്തി ന്റെയും സാന്ത്വനപരിചരണത്തിന്റെയും സംവിധാനങ്ങൾ ശക്തിപ്പെടു ത്തുന്നതിനുവേണ്ടി വിനിയോഗിക്കാവുന്നതാണ്.
  8. മെഡിക്കൽ വിദ്യാഭ്യാസത്തിന് 394 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ 22.5 കോടി രൂപ മെഡിക്കൽ യൂണിവേഴ്സിറ്റിക്കുള്ളതാണ്. 121 കോടി രൂപ മെഡിക്കൽ കോളേജുകൾക്കായി വകയിരുത്തിയിട്ടുള്ള തിൽ 6 മെഡിക്കൽ കോളേജുകൾക്ക് മൂലധനച്ചെലവിന് പണം വക യിരുത്തിയിട്ടില്ലായെന്ന് പറയേണ്ടതുണ്ട്. പ്രഖ്യാപിച്ചിട്ടുള്ള ഒരു മെഡിക്കൽകോളേജും വേണ്ടെന്നുവയ്ക്കുന്നില്ല. പക്ഷേ, അധ്യാപക രുടെ ലഭ്യതയും സാമ്പത്തികനിലയും പരിഗണിച്ച് ഘട്ടംഘട്ടമായി അവയുടെ നിർമ്മാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
  9. തിരുവനന്തപുരം മെഡിക്കൽ കോളേജിനെ എയിംസ നിലവാരത്തി ലേയ്ക്ക് ഉയർത്തുന്നതാണ്. ഇതിന് ആവശ്യമായ നിർമ്മാണത്തിനും ഉപകരണങ്ങൾക്കുമുള്ള ചെലവ് മാന്ദ്യവിരുദ്ധ പാക്കേജിൽ ഉൾപ്പെടു ത്തിയിട്ടുള്ള വിഹിതത്തിൽ നിന്നും കണ്ടെത്തുന്നതാണ്.
  10. റീജിയണൽ ക്യാൻസർ സെന്ററിന് 59 കോടി രൂപയും മലബാർ ക്യാൻസർ സെന്ററിന് 29 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
  11. ആയുർവേദ വകുപ്പിനും മെഡിക്കൽ വിദ്യാഭ്യാസത്തിനുമായി 68 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഹോമിയോപ്പതി വകുപ്പിനും മെഡിക്കൽ വിദ്യാഭ്യാസത്തിനും 29 കോടി രൂപ വകയിരു ത്തുന്നു. ആയുർവേദത്തെ തെളിവധിഷ്ഠിതമായി ശാസ്ത്രീയമായി വികസിപ്പിക്കുന്നതിനും മരുന്നുകൾ സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിനും ആധുനിക ബയോടെക്നോളജിയുമായി ആയുർവേദത്തെ ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങൾക്കും മറ്റുംവേണ്ടി അന്തർദേശീയ നിലവാരമുള്ള വലിയൊരു ലബോറട്ടറിയും പഠനകേന്ദ്രവും സ്ഥാപിക്കു മെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോയിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഇതിന് ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ 50 ലക്ഷം രൂപ അനുവദിക്കുന്നു.
  12. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്ഥാപന ങ്ങൾക്കുള്ള ധനസഹായം 15 കോടി രൂപയിൽ നിന്ന് 25 കോടി രൂപ യായി ഉയർത്തുന്നു.

5.4 കുടിവെള്ളവും ജലവിഭവവും

  1. അഞ്ച് വർഷത്തിനുള്ളിൽ വെള്ളക്കരം വർദ്ധിപ്പിക്കാതെ കേരള വാട്ടർ അതോറിറ്റി ലാഭകരമായൊരു സ്ഥാപനമാക്കി മാറ്റും. ഇതിനൊരു കർമ്മപരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഒന്ന്, വാട്ടർ അതോറിറ്റി സർക്കാരിന് നൽകാനുള്ള 1004 കോടി രൂപയുടെ പലിശയും പിഴ പ്പലിശയും എഴുതിത്തള്ളുന്നു. 713 കോടി രൂപയുടെ സർക്കാർ വായ്പ കൾ ബോർഡിന്റെ ഓഹരിമൂലധനമാക്കി മാറ്റുന്നു. രണ്ട് വാട്ടർ അതോ റിറ്റി 234.5 കോടി ലിറ്റർ വെള്ളം പമ്പ് ചെയ്യുന്നുണ്ടെന്നാണ് വയ്ക്കപ്പ എന്നാൽ മീറ്റർ ചെയ്യപ്പെടുന്ന വെള്ളം 129 കോടി ലിറ്ററാണ്. വെള്ള ത്തിന്റെ ദുർവ്യയം ഒഴിവാക്കാൻ കഴിഞ്ഞാൽ വാട്ടർ അതോറിറ്റിയുടെ നഷ്ടം ഇല്ലാതാക്കാൻ കഴിയും. ജലച്ചോർച്ച തടയുന്നതിന് പഴക്കം ചെന്ന എല്ലാ പൈപ്പുകളും പമ്പുകളും മാറ്റിസ്ഥാപിക്കണം. മൂന്ന്, ഒട്ടനവധി പദ്ധതികൾ ചെറിയ തുക ചെലവഴിച്ചാൽ പൂർത്തീകരിക്കാ നാകും. അതുചെയ്ത് നിർമ്മിക്കപ്പെട്ടശേഷി പൂർണ്ണമായും വിനിയോഗി ക്കണം. നാല്, നഗരമേഖലയിലെ ചില പദ്ധതികൾ മുൻഗണന നൽകി പൂർത്തീകരിക്കണം. അവസാനമായി തങ്ങൾ പണിയെടുക്കുന്ന സ്ഥാപനത്തെ കരകയറ്റുന്നതിനുള്ള അസുലഭമായ ഒരു സന്ദർഭമാണ് കൈവന്നിരിക്കുന്നതെന്ന് മനസ്സിലാക്കി കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുന്നതിന് ജീവനക്കാർ പ്രതിബദ്ധതയോടെ പ്രവർത്തിക്കണം.
  2. താഴെപ്പറയുന്ന 10 മുനിസിപ്പാലിറ്റികൾക്കും സമീപ പഞ്ചായത്തു കൾക്കും വേണ്ടിയുള്ള സമഗ്ര പരിപാടികൾ ഏറ്റെടുക്കുന്നു. ഷൊർണ്ണൂർ, തിരുവല്ല-ചങ്ങനാശ്ശേരി, കൊല്ലം, കാസർഗോഡ്, പൊന്നാനി, കൊയിലാണ്ടി, തൊടുപുഴ, കോട്ടയം, തൃശ്ശൂർ, മട്ടന്നൂർ. ഇതിനായി പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് 735 കോടി രൂപ നീക്കിവയ്ക്കുന്നു. ഇതിനുപുറമേ കൊച്ചി സ്മാർട്ട് സിറ്റി 24 x 7 പദ്ധതി ക്കായി 500 കോടി രൂപയും നീക്കിവയ്ക്കുന്നു.
  3. ഡിസ്ട്രിബ്യൂഷൻ ലൈനുകൾ ഇല്ലാത്തതുകൊണ്ട് മുടങ്ങിക്കിടക്കുന്ന താഴെപ്പറയുന്ന 9 പദ്ധതികൾ ഏറ്റെടുക്കുന്നു. ഇവയ്ക്കക്കായി പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് 162 കോടി രൂപ നീക്കിവയ്ക്കക്കുന്നു. കൊഴിഞ്ഞാംപാറ, ധർമ്മടം, കോട്ടയം ഗ്രാമപഞ്ചായത്ത് (കണ്ണൂർ), മാനന്തവാടിയും സമീപ പഞ്ചായത്തുകളും, തിരുവാലി, നെന്മാറ, കടമക്കുടി, വരാപ്പുഴ, പെരുനാട്,
  4. 77 സ്കീമുകളിലായി 128 കിലോമീറ്റർ ഏ.സി പ്രോമോ പമ്പിംഗ് മെയിനുകൾ മാറ്റി സ്ഥാപിക്കുന്നതിന് 154 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് മാറ്റിവയ്ക്കുന്നു. 174 സ്കീമുകളിലായി 488 കിലോമീറ്റർ ഏ.സി പ്രോമോ ട്രാൻസ്മിഷൻ മെയിനുകൾ മാറ്റി സ്ഥാപിക്കുന്നതിന് 371 കോടി രൂപ നീക്കിവയ്ക്കുന്നു.
  5. 16 സ്കീമുകളിലെ പഴഞ്ചനും കാര്യക്ഷമത നഷ്ടപ്പെട്ടതുമായ 81 എച്ച്.റ്റി പമ്പ്സെറ്റുകളും 11 സബ്സ്റ്റേഷനുകളും മാറ്റി സ്ഥാപിക്കുന്ന തിന് 75 കോടി രൂപയും 170 സ്കീമുകളിലായി 350 എൽ.പി പമ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് 65 കോടി രൂപയും പ്രത്യേക നിക്ഷേപ പദ്ധതി യിൽ നിന്ന് നീക്കിവയ്ക്കുന്നു.
  6. മേൽപ്പറഞ്ഞ പദ്ധതികൾക്കാവശ്യമായ 2064 കോടി രൂപയിൽ നടപ്പു വർഷം 500 കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമേ നിലവിലുള്ള ബജറ്റിൽ വാട്ടർ അതോറിറ്റിക്ക് 996 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം 314 കോടി രൂപ യുടെ ജലനിധി രണ്ടാംഘട്ടമാണ്. ദേശീയഗ്രാമീണ കുടിവെള്ള പദ്ധതി യുടെ സംസ്ഥാന വിഹിതമായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജൈക്ക പദ്ധതിക്കായി 150 കോടി രൂപ പ്രത്യേകമായും അനു വദിച്ചിട്ടുണ്ട്. നിലവിൽ പഴയ ജലവിതരണപദ്ധതികൾ പുനരുദ്ധരിക്കു ന്നതിന് 105 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമേയാണ് മുകളിൽ സൂചിപ്പിച്ച പുനരുദ്ധാരണ പദ്ധതികൾ.
  7. വാട്ടർ അതോറിറ്റിയുടെ പുനരുദ്ധാരണപദ്ധതി വിജയിക്കണമെങ്കിൽ ഇനിമേൽ പണമല്ല പ്രശ്നം. അംഗീകരിക്കപ്പെട്ട പദ്ധതികൾ സമയ ബന്ധിതമായും കാര്യക്ഷമതയോടെയും തീരുമോ എന്നുള്ളതാണ്. സംഭരിക്കപ്പെടുന്ന കുടിവെള്ളം കൃത്യമായി ഉപഭോക്താക്കളിൽ എത്തിക്കുന്നതിന് വിതരണശൃംഖല പ്രവർത്തിപ്പിക്കാൻ പറ്റുമോ എന്നുള്ളതാണ്. ഇതിനുള്ള പ്രതിബദ്ധത വാട്ടർ അതോറിറ്റിയുടെ ജീവനക്കാരിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

5.5 കലയും സംസ്കാരവും

  1. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേരള നവോത്ഥാന സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നതാണ്. നാടകശാല, സിനിമാ തിയേറ്റർ, സംഗീതശാല, ഗ്യാലറി, പുസ്തകക്കടകൾ, ചർച്ചകൾക്കും മറ്റുമുള്ള സെമിനാർ ഹാളുകൾ, ശിൽപികൾക്കും കരകൗശലവിദ്യക്കാർക്കുമുള്ള പണിശാലകൾ, നാടക റിഹേഴ്സൽ സൗകര്യം, കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും ഫ്രസ്വകാലത്തേയ്ക്കുള്ള താമസ സൗകര്യങ്ങൾ എല്ലാം അടങ്ങുന്നതായിരിക്കും ഈ സാംസ്കാരിക സമുച്ചയങ്ങൾ. സ്ഥലസൗകര്യത്തിനനുസരിച്ച് ഈ കേന്ദ്രങ്ങൾ രൂപ കൽപ്പന ചെയ്യേണ്ടതുണ്ട്. ശരാശരി 40 കോടി രൂപ ഓരോ കേന്ദ്ര ത്തിനും ചെലവ് വരും. നടപ്പുവർഷം പ്രതീക്ഷിക്കുന്ന 100 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നു കണ്ടെത്തും. നവോത്ഥാന നായകരുടെ നാമധേയത്തിലായിരിക്കും ഈ സാംസ്ക്കാരികസമുച്ചയ ങ്ങൾ അറിയപ്പെടുക.
  1. തിരുവനന്തപുരം - അയ്യങ്കാളി
  2. കൊല്ലം - ശ്രീനാരായണഗുരു
  3. ആലപ്പുഴ - പി. കൃഷ്ണപിള്ള
  4. പത്തനംതിട്ട - ചട്ടമ്പിസ്വാമി
  5. ഇടുക്കി - അക്കാമ്മ ചെറിയാൻ
  6. കോട്ടയം - ലളിതാംബിക അന്തർജ്ജനം
  7. എറണാകുളം - സഹോദരൻ അയ്യപ്പൻ
  8. തൃശ്ശൂർ - വള്ളത്തോൾ നാരായണമേനോൻ
  9. പാലക്കാട - വി.ടി. ഭട്ടതിരിപ്പാട്
  10. മലപ്പുറം - അബ്ദുറഹ്മാൻ സാഹിബ്
  11. കോഴിക്കോട് - വൈക്കം മുഹമ്മദ് ബഷീർ
  12. കണ്ണൂർ - വാഗ്ഭടാനന്ദൻ
  13. വയനാട് - എടച്ചേന കുങ്കൻ
  14. കാസർഗോഡ് - സുബ്രഹ്മണ്യൻ തിരുമുമ്പ്
  1. സാഹിത്യ അക്കാദമി, സംഗീത-നാടക അക്കാദമി, ലളിതകലാ അക്കാദമി, ഫോക്ലോർ അക്കാദമി എന്നിവയ്ക്ക് ബജറ്റിൽ വകയിരു ത്തിയിട്ടുള്ളത് 18 കോടി രൂപയാണ്. ഓരോ സ്ഥാപനത്തിനുമുള്ള അടങ്കൽ 50 ശതമാനം വർദ്ധിപ്പിച്ച് 27 കോടി രൂപയായി ഉയർത്തുന്നു. സാഹിത്യഅക്കാദമിക്ക് മലയാളം ഡിജിറ്റൽ റിസോഴ്സ് സെന്ററും സംസ്ഥാന ഡിജിറ്റലൈസേഷൻ ഹബ്ബം സ്ഥാപിക്കുന്നതിന് 2 കോടി രൂപ വകയിരുത്തുന്നു.
  2. തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദി നിർമ്മിക്കുന്നതിനായി 50 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് നീക്കി വയ്ക്കുന്നു.
  3. കലാകാരന്മാർക്കുള്ള പെൻഷൻ പ്രതിമാസം 1,500 രൂപയായി ഉയർത്തുന്നു. പടയണി, തെയ്യം, മേള പ്രമാണിമാർ തുടങ്ങിയ കലാകാര ന്മാർക്കും പെൻഷൻ അനുവദിക്കുന്നതാണ്.
  4. താഴെപ്പറയുന്ന സാംസ്കാരിക സ്ഥാപനങ്ങൾക്ക് പ്രത്യേക ധന സഹായം അനുവദിക്കുന്നു.
  1. വൈക്കം സത്യാഗ്രഹത്തെക്കുറിച്ചുള്ള ചരിത്രമ്യുസിയം -50 ലക്ഷം
  2. എം.ഡി രാമനാഥൻ സ്മാരകം, കണ്ണമ്പ - 50 ലക്ഷം
  3. കലാഭവൻ മണി സ്മാരകം, ചാലക്കുടി - 50 ലക്ഷം
  4. പുന്നപ്ര-വയലാർ സ്മാരകം, വലിയചുടുകാട് - 50 ലക്ഷം
  5. കയ്യുർ സ്മാരകം - 50 ലക്ഷം
  6. പണ്ഡിറ്റ കറുപ്പൻ മെമ്മോറിയൽ, ചെറായി - 50 ലക്ഷം
  7. സഹോദരൻ മെമ്മോറിയൽ, ചെറായി - 25 ലക്ഷം
  8. ഭരത് മുരളി ഡാമ അക്കാദമി, കുടവട്ടൂർ - 50 ലക്ഷം
  9. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ - 50 ലക്ഷം
  10. കോസ്റ്റൽ ഫോക്സ് അക്കാദമി, പള്ളിത്തോട് കൃപാസനം - 50 ലക്ഷം
  11. മാടായി കാവിലെ ക്ഷേത്രകലാ അക്കാദമി - 50 ലക്ഷം
  12. ചെമ്പഴന്തി ഗുരുകുലം - 50 ലക്ഷം
  13. വയനാട് ഗോത്രഭാഷ കലാ പഠനകേന്ദ്രത്തിന് - 50 ലക്ഷം
  14. പൂരക്കളി അക്കാദമി, പയ്യന്നൂർ – 25 ലക്ഷം
  15. ഫോക്ലോർ വില്ലേജ്, കൊടക്കാട് – 25 ലക്ഷം
  16. കുഞ്ഞിമംഗലം മുഷേരി കാവ് - 25 ലക്ഷം
  17. കിളിമാനൂർ ചിത്രകല ഇൻസ്റ്റിറ്റ്യൂട്ട് – 25 ലക്ഷം
  18. ഇരയിമ്മൻതമ്പി മെമ്മോറിയൽ, തണ്ണീർമുക്കം - 25 ലക്ഷം
  19. മൂലൂർ മെമ്മോറിയൽ, ഇലവുംതിട്ട – 25 ലക്ഷം
  20. ഒടുവിൽ ഉണ്ണികൃഷ്ണൻ മെമ്മോറിയൽ, കേരളശ്ശേരി- 25 ലക്ഷം
  21. എ.എസ്.എൻ നമ്പീശൻ കലാകേന്ദ്രം – 25 ലക്ഷം
  22. ഗാന്ധി മ്യൂസിയം & ലൈബ്രറി, തൈയ്ക്കക്കാട് - 25 ലക്ഷം
  23. എ.ആർ & നരേന്ദ്രപ്രസാദ് മെമ്മോറിയൽ, മാവേലിക്കര - 25 ലക്ഷം
  24. വയല വാസുദേവൻപിള്ള സ്മാരകം, ചടയമംഗലം - 25 ലക്ഷം
  25. മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രം - 25 ലക്ഷം
  26. കുഞ്ഞുണ്ണി മാഷ് സ്മാരകം, നാട്ടിക - 25 ലക്ഷം
  27. കുമാരനാശാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ, തോന്നയ്ക്കൽ -25 ലക്ഷം
  28. സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആന്റ് എൻവയോൺമെന്റ് സ്റ്റഡീസ്, കൊച്ചി –25 ലക്ഷം
  29. ചെമ്പകശ്ശേരി വിശ്വൻ മെമ്മോറിയൽ, കൊല്ലംകോട് – 25 ലക്ഷം
  30. കരിന്തണ്ടൻ സ്മാരകം, വയനാട് – 25 ലക്ഷം
  31. അയ്യപ്പപ്പണിക്കർ സൗത്ത് ഇന്ത്യൻ പൊയട്രി ഫെസ്റ്റിവെൽ – 20 ലക്ഷം
  32. രാവുണ്ണി മെമ്മോറിയൽ –20 ലക്ഷം
  33. പബ്ലിഷിംഗ് നെക്സ്റ്റ് കോൺഫറൻസ്, കൊച്ചി -10 ലക്ഷം
  34. അജു ഫൗണ്ടേഷൻ, മൂവാറ്റുപുഴ -10 ലക്ഷം
  35. പത്മശ്രീ രാഘവൻ മാസ്റ്ററുടെ പ്രതിമ, തലശ്ശേരി – 10 ലക്ഷം
  36. പി.എൻ പണിക്കർ ഫൗണ്ടേഷൻ, തിരുവനന്തപുരം -10 ലക്ഷം
  37. ഓയൂർ കൊച്ചുപിള്ള ആശാൻ കലാകേന്ദ്രം -5 ലക്ഷം
  1. മേൽപ്പറഞ്ഞവയ്ക്ക് പുറമേ താഴെപ്പറയുന്ന സ്ഥാപനങ്ങൾക്ക് ആവർത്തന ഗ്രാന്റ് അനുവദിക്കുന്നു.
  1. വക്കം മൗലവി ഫൗണ്ടേഷനും സ്വദേശാഭിമാനി മാധ്യമ പഠന കേന്ദ്രത്തിന്റെയും പ്രവർത്തനങ്ങൾക്കുള്ള വാർഷിക ഗ്രാന്റ് 15 ലക്ഷത്തിൽ നിന്നും 25 ലക്ഷമായി ഉയർത്തുന്നു.
  2. എം.ടി വാസുദേവൻ നായരുടെ നേതൃത്വത്തിൽ തിരൂരിൽ പ്രവർത്തിക്കുന്ന തുഞ്ചൻ സ്മാരക ട്രസ്റ്റിന് വാർഷിക ഗ്രാന്റ് 30 ലക്ഷം രൂപയായി വർദ്ധിപ്പിക്കുന്നു. 3) സി. അച്യുതമേനോൻ സ്റ്റഡി സെന്റർ & ലൈബ്രറി, പൂജപ്പുരയ്ക്ക് 10 ലക്ഷം രൂപ ആവർത്തന ഗ്രാന്റ്
  3. കുട്ടികളുടെ കലാ-സാംസ്ക്കാരിക വികസനത്തിന് വേണ്ടി 46 വർഷങ്ങളായി വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന രംഗപ്രഭാത് ചിൽഡ്രൻസ് തിയേറ്ററിന് ആവർത്തന ഗ്രാന്റായി 10 ലക്ഷം രൂപ അനുവദിക്കുന്നു.
  4. മഹാകവി ഉള്ളൂർ മെമ്മോറിയൽ ലൈബ്രറി & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ആവർത്തന ഗ്രാന്റായി 5 ലക്ഷം രൂപ അനുവദിക്കുന്നു.
  5. ഉണ്ണായിവാര്യർ കലാനിലയത്തിന്റെ ആവർത്തന ഗ്രാന്റ് 25 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി ഉയർത്തുന്നു.
  6. തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ വാർഷിക ഗ്രാന്റ് 50,000 രൂപയായി ഉയർത്തുന്നു.
  7. തിരുവനന്തപുരം അഭയയ്ക്ക് വാർഷിക ഗ്രാന്റായി 15 ലക്ഷം രൂപ അനുവദിക്കുന്നു.
  1. താഴെപ്പറയുന്ന സ്മാരകങ്ങളുടെ നിർമ്മാണത്തിന് ഒറ്റത്തവണ ഗ്രാന്റ് അനുവദിക്കുന്നു.
  1. ശിവഗിരിയിൽ ജാതിയില്ല വിളംബരം ശതാബ്ദി മ്യൂസിയം സ്ഥാപിക്കുന്നതിന് 5 കോടി രൂപ വകയിരുത്തുന്നു. കൺവെൻഷൻ സെന്റർ നിർമ്മാണം പൂർത്തീകരിക്കുന്നതിലേയ്ക്കായി 2 കോടി രൂപ വകയിരുത്തുന്നു.
  2. ഈ വർഷം ലാറി ബേക്കറുടെ ജന്മശതാബ്ദിയാണ്. കേരളത്തിന് അനുയോജ്യമായ മിതവ്യയ കെട്ടിട നിർമ്മാണ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതിന് സുപ്രധാന പങ്കു വഹിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ മാത്രമല്ല ദർശനവും നിർമ്മാണ ശൈലിയും നിലനിർത്തുന്നതിന് ലാറി ബേക്കർ സെന്ററിന് 2 കോടി രൂപ വകയിരുത്തുന്നു.
  3. കെൽട്രോൺ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറു മായിരുന്ന കെ.പി.പി നമ്പ്യാരുടെ സ്മാരക മ്യൂസിയം ആരംഭി ക്കുന്നതിന് 1 കോടി രൂപ വകയിരുത്തുന്നു.

5.6 ലൈബ്രറികൾ

  1. “സാഹിത്യ സംഘടനകളും വായനശാലകളും ഓരോരോ പ്രദേശങ്ങളിൽ പ്രത്യേകം പ്രത്യേകം ഉണ്ടായിരിക്കേണ്ടത് ആണെന്ന് 1910-ൽ ശ്രീനാരായണഗുരു പറഞ്ഞു. ഇക്കാര്യത്തിൽ നാം വളരെ മുന്നോട്ടു പോയി. നമ്മുടെ ഈ മതേതര പൊതുവിടങ്ങൾ ഇന്ന് പിന്നോട്ട് പോയി രിക്കുന്നു. അവയെ ഊർജസ്വലമാക്കേണ്ടിയിരിക്കുന്നു. ലൈബ്രറി കൾക്കുള്ള ഗ്രാന്റ് 50 ശതമാനം ഉയർത്തി 33 കോടി രൂപയാക്കുന്നു. ലൈബ്രറി കൗൺസിലിന് കുടിശികയായി നൽകാനുള്ള 4 കോടി രൂപ പ്രത്യേകമായി അനുവദിക്കുന്നു. 1300 ഒന്നാംഗ്രേഡ് ലൈബ്രറികൾക്ക് സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള പണം ഐറ്റി വകുപ്പിൽ അനുവദിച്ചിട്ടുണ്ട്. ഒന്നാംഗ്രേഡ് ലൈബ്രറികൾക്ക് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടറും എൽ.സി.ഡി പ്രൊജക്ടറും ലഭ്യ മാക്കുന്നതിലേയ്ക്കക്കായി 10 കോടി രൂപ വകയിരുത്തുന്നു.

5.7 സ്പോർട്സ് യുവജനക്ഷേമം

  1. 35-ാമത് ദേശീയ ഗെയിംസ് കേരളത്തിൽ കായികവികസനത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇതൊരു നിമിത്തമായി കണ്ടുകൊണ്ട് 2009-ലെ ബജറ്റിൽ 500 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതി പ്രഖ്യാപിച്ചത് നല്ലൊരു തുടക്കം കുറിച്ചു. ഇതിന്റെ തുടർച്ചയായി സ്പോർട്സ് സൗകര്യ വികസനത്തിന് ഈ വർഷത്തെ ബജറ്റിലും തുടർ ബജറ്റുകളിലും പ്രത്യേക പരിഗണന നൽകുന്നതാണ്. 14 ജില്ലകളിലും ഓരോ മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമ്മി ക്കുന്നതിനായി 500 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് നീക്കിവയ്ക്കുന്നു.
  1. തിരുവനന്തപുരം - തോമസ് സെബാസ്റ്റ്യൻ ഇൻഡോർ സ്റ്റേഡിയം
  2. കൊല്ലം - ഒളിമ്പ്യൻ സുരേഷ്ബാബു ഇൻഡോർ സ്റ്റേഡിയം
  3. പത്തനംതിട്ട - ബ്ലസൻ ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം
  4. ആലപ്പുഴ - ഉദയകുമാർ ഇൻഡോർ സ്റ്റേഡിയം
  5. കോട്ടയം - സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയം
  6. എറണാകുളം - ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയം
  7. ഇടുക്കി - കെ.പി തോമസ് ഇൻഡോർ സ്റ്റേഡിയം
  8. തൃശ്ശൂർ - ഐ.എം വിജയൻ ഇൻഡോർ സ്റ്റേഡിയം
  9. പാലക്കാട് - കെ കെ പ്രേമചന്ദ്രൻ ഇൻഡോർ സ്റ്റേഡിയം
  10. മലപ്പുറം - പി. മൊയ്തീൻകുട്ടി ഇൻഡോർ സ്റ്റേഡിയം
  11. കോഴിക്കോട് - ഒളിമ്പ്യൻ റഹ്മാൻ ഇൻഡോർ സ്റ്റേഡിയം
  12. വയനാട് - സി. കെ. ഓംഗാരനാഥൻ ഇൻഡോർ സ്റ്റേഡിയം
  13. കണ്ണൂർ - ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം
  14. കാസർഗോഡ് - എം.ആർ.സി. കൃഷ്ണൻ ഇൻഡോർ സ്റ്റേഡിയം
  1. ജി.വി.രാജ കണ്ണൂർ സ്പോർട്സ് സ്കൂൾ, അയ്യങ്കാളി സ്പോർട്സ് സ്കൂൾ എന്നിവയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 30 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് വകയിരുത്തുന്നു. നടപ്പു വർഷത്തിൽ ഈ ഇനങ്ങളിൽ 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
  2. എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം തയ്യാറാക്കുന്നതിനുള്ള വിശദ മായ ഡി.പി.ആർ സ്പോർട്സ് വകുപ്പ് തയ്യാറാക്കി ഘട്ടംഘട്ടമായി നടപ്പിലാക്കും. തുടക്കമെന്ന നിലയിൽ താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ മിനിസ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് 5 കോടി രൂപ വീതം വകയിരു ത്തുന്നു. ഇതിനായുള്ള 135 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതി യിൽ നിന്ന് കണ്ടെത്തുന്നതാണ്.
  1. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം
  2. ധർമ്മടം അബുചാത്തുക്കുട്ടി സ്റ്റേഡിയം
  3. കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയം
  4. പടിയൂർ ഇൻഡോർ സ്റ്റേഡിയം
  5. മട്ടന്നൂർ സ്റ്റേഡിയം
  6. വയനാട് ജില്ലാ സ്റ്റേഡിയം
  7. പുല്ലൂരംപാറ, തിരുവമ്പാടി
  8. നടുവണ്ണൂർ വോളിബോൾ അക്കാഡമി
  9. എടപ്പാൾ ഗവ. എച്ച്.എസ്.എസ്
  10. നിലമ്പൂർ മിനിസ്റ്റേഡിയം
  11. പാലക്കാട് ഇൻഡോർ സ്റ്റേഡിയം
  12. ചിറ്റൂർ ഗവ. കോളേജ് സ്പോർട്സ് കോംപ്ലക്സ്
  13. തിരുമിറ്റക്കോട് ചാത്തന്നൂർ എച്ച്.എസ്.എസ്
  14. ചാലക്കുടി മുനിസിപ്പാലിറ്റി സ്റ്റേഡിയം
  15. ഇളങ്കുന്നപ്പുഴ സാന്താക്രൂസ് ഗ്രൗണ്ട്
  16. പള്ളിപ്പുറം എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ട്, അരൂർ
  17. പ്രീതികുളങ്ങര സ്കൂൾ സ്റ്റേഡിയം
  18. അമ്പലപ്പുഴ ഗവ. കോളേജ് സ്റ്റേഡിയം
  19. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം രണ്ടാംഘട്ടം
  20. അയ്മനം പഞ്ചായത്ത് സ്റ്റേഡിയം
  21. നെടുങ്കണ്ടം സ്റ്റേഡിയം
  22. കോട്ടംകര മിനിസ്റ്റേഡിയം, കുണ്ടറ
  23. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം
  24. കണ്ണൂർ ജവഹർ സ്റ്റേഡിയം (10 കോടി)
  25. അടൂർ മുനിസിപ്പൽ സ്റ്റേഡിയം (10 കോടി)
  1. പ്രശസ്ത ദേശീയ വോളിബോൾ താരവും കോച്ചുമായിരുന്ന കലവൂർ ഗോപിനാഥന്റെ പേരിൽ 2011 ൽ ഒരു വോളിബോൾ അക്കാഡമി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ അത് നടപ്പിലായില്ല. ആലപ്പുഴയിലെ ഉദയകുമാറിന്റെ പേരിലുള്ള ഇൻഡോർ സ്റ്റേഡിയത്തോട് ബന്ധപ്പെടുത്തിയായിരിക്കും ഈ അക്കാഡമി പ്രവർത്തിക്കുക. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തുന്നു.
  2. നിലവിൽ സ്പോർട്സിനും യുവജനക്ഷേമത്തിനും 85.22 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ 31 കോടി രൂപ കേരള സ്പോർട്സ് കൗൺസിലിനും 18 കോടി രൂപ യൂത്ത് വെൽഫയർ ബോർഡിനും 32 കോടി രൂപ സ്പോർട്സ് ഡയറക്ടറേറ്റിനുമാണ്. കേരളോത്സവത്തി നുള്ള അടങ്കൽ 4.2 കോടി രൂപയിൽ നിന്ന് 8 കോടി രൂപയായി ഉയർത്തുന്നു.