2 സമ്പൂർണ സാമൂഹികസുരക്ഷ

  1. “അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ” എന്നാണ് ശ്രീനാരായണഗുരു പ്രാർത്ഥിക്കുന്നത്. ഇന്ന് എത്ര സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും നാട്ടിലെ പാവങ്ങളോട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞ വാക്കു പാലിക്കുകയാണ്. ഈ സർക്കാരിന്റെ ആദ്യത്തെ തീരുമാനം ക്ഷേമപെൻഷനുകൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു. ഇതോടൊപ്പം എല്ലാവർക്കും വീട്, എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും കക്കൂസും എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുകയാണ്. പാവങ്ങൾ പഠിക്കുന്ന സ്കൂളുകളുടെയും അവർ ആശ്രയിക്കുന്ന പൊതു ആശുപത്രികളുടെയും ഗുണനിലവാരം ഉയർത്താനുള്ള പദ്ധതികളുംകൂടി ചേരുമ്പോൾ സമ്പൂർണ്ണ സാമൂഹികസുരക്ഷാ പദ്ധതിയായി.

2.1 ക്ഷേമപെൻഷനുകൾ

  1. എല്ലാ സാമൂഹികക്ഷേമ പെൻഷനുകളും 1000 രൂപയായി ഉയർത്തുന്നു. ഇതിനായി 1000 കോടി രൂപ അധികമായി വകയിരുത്തുന്നു. ആയിരത്തി ലേറെ കോടി രൂപ വരുന്ന മുഴുവൻ പെൻഷൻ കുടിശികകളും ഓണ ത്തിന് മുന്നേ കൊടുത്തുതീർക്കുന്നതാണ്. ജൂൺ മുതലുള്ള 1000 രൂപ നിരക്കിലുള്ള പെൻഷനും വിതരണം ചെയ്യും. തീർന്നില്ല. ഒരു മാസത്തെ പെൻഷൻ അഡ്വാൻസായും നൽകും.
  2. പെൻഷൻകാർക്ക് വീട്ടിൽ പണം എത്തിച്ചുകൊടുക്കുന്നതിനുള്ള തയ്യാറെടുപ്പിന് സമയം വേണം. ഇതാണ് കുടിശിക വിതരണം ചെയ്യുന്നതിനുള്ള തടസ്സം. മൂന്നു രീതിയിൽ പെൻഷൻ വിതരണം ചെയ്യാം. (1) പണ്ടത്തേതുപോലെ മണിഓർഡറായി (2) ബാങ്ക് അക്കൗണ്ട് വഴി (3) ബാങ്കിംഗ് കറസ്പോണ്ടന്റുകൾ വഴി പെൻഷൻ പിൻവലിച്ച് വീട്ടിലെത്തിക്കുക. ഇതിൽ ഏത് മാർഗ്ഗമാണ് സ്വീകാര്യമെന്ന് അറിയാൻ കുടുംബശ്രീ വഴി വിവരശേഖരണം നടത്തേണ്ടതുണ്ട്. വികലാംഗരൊഴികെ മറ്റെല്ലാവർക്കും ഒരു പെൻഷനേ അർഹതയുണ്ടാകൂ.
  3. സംസ്ഥാനത്തെ 60 കഴിഞ്ഞ മുഴുവൻ സാധാരണക്കാരെയും പെൻഷൻ കുടയ്ക്കു കീഴിൽ കൊണ്ടുവരും. ഇതിന്റെ ആദ്യപടിയായി തൊഴിലുറ പ്പിൽ പണിയെടുക്കുന്ന/എടുത്തുകൊണ്ടിരുന്ന 60 കഴിഞ്ഞ മുഴുവൻ തൊഴിലാളികൾക്കും പെൻഷൻ നൽകും. അഞ്ചു വർഷത്തിലേറെയായി ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർക്കും പെൻഷൻ നൽകും.
  4. അർഹരായ മുഴുവൻ പേർക്കും പെൻഷൻ നൽകുന്നതിനുപുറമേ കൂടു തൽ ഉയർന്ന പെൻഷൻ ആഗ്രഹമുള്ളവർക്കുവേണ്ടി ഒരു കോൺട്രി ബ്യുട്ടറി സ്കീം കൂടി ആരംഭിക്കുന്നതാണ്.

2.2 സമഗ്ര ആരോഗ്യ ഇൻഷ്വറൻസ്

  1. ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ പണം ചെലവാക്കുന്ന സംസ്ഥാന മാണ് കേരളം. നമ്മുടെ കുടുംബങ്ങളെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളി വിടുന്നതിൽ ചികിത്സയ്ക്ക് വേണ്ടിവരുന്ന ഭീമമായ ചെലവ് ഒരു പ്രധാന കാരണമാണ്. പൊതുആരോഗ്യ സംവിധാനത്തിൽ കേന്ദ്രീകരി ച്ചുകൊണ്ട് എല്ലാവിധ രോഗങ്ങൾക്കും പൂർണ്ണ സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിന് ഒരു പദ്ധതി നടപ്പിലാക്കുന്നതാണ്.
  2. കിടത്തിച്ചികിത്സയ്ക്ക് 30,000 രൂപ ധനസഹായം നൽകുന്ന കേന്ദ്ര സർക്കാരിന്റെ ആർ.എസ്.ബി.വൈ പദ്ധതി നിലവിലുണ്ട്. ഇതിനുപുറമേ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സമാന്തരമോ പൂരകമോ ആയി ട്ടുള്ള ഒട്ടേറെ ആരോഗ്യ ധനസഹായ പദ്ധതികൾ ഉണ്ട്. ഇവയെല്ലാം സംയോജിപ്പിച്ച് ഒറ്റ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് ആക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിലേറ്റവും പ്രധാനപ്പെട്ട പദ്ധതി കാരുണ്യയാണ്. ലോട്ടറി വകുപ്പിന്റെ കരുണയെ ആശ്രയിച്ചാണ് ഇന്ന് കാരുണ്യ പ്രവർത്തിക്കുന്നത്. എന്നാൽ ഇനിമേൽ കാരുണ്യ ചികിത്സാപദ്ധതികൾ ജനങ്ങളുടെ അവകാശമാക്കി മാറ്റുവാൻ പോവുകയാണ്.
  3. ആർ.എസ്.ബി.വൈ കൂടുതൽ വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ചുരുക്കം ചില വിഭാഗങ്ങളൊഴികെ തൊഴിലുറപ്പ് തൊഴിലാളികളെ മുഴുവൻ സൗജന്യ ആർ.എസ്.ബി.വൈ വലയത്തിൽകൊണ്ടു വരും. ഇതിന്റെ ഹെൽത്ത് കാർഡുള്ള മുഴുവൻ പേർക്കും കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, കരൾ, വൃക്ക രോഗങ്ങൾ, തലച്ചോറിലെ ട്യൂമർ തുടങ്ങിയ മാരകരോഗങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പു നൽകും. ഏതാണ്ട് 1000 കോടി രൂപ ഈ ബ്യഹത് ഇൻഷുറൻസ് പദ്ധതിക്ക് വേണ്ടിവരുമെന്നാണ് കരുതുന്നത്. ഇതിനുപുറമേ ഇവരെ മുഴുവൻ സൗജന്യ പ്രീമിയത്തോടെ ലൈഫ്ഇൻഷ്വറൻസ് ചെയ്യാനും നടപടി സ്വീകരിക്കും.

2.3 പാർപ്പിടം

  1. ഇ.എം.എസ് പാർപ്പിടപദ്ധതിയും എം.എൻ ലക്ഷം വീട് പദ്ധതിയും യു.ഡി.എഫ് സർക്കാർ നിർത്തലാക്കിയില്ലായിരുന്നുവെങ്കിൽ എല്ലാ വർക്കും വീട് എന്ന സ്വപ്നം ഇതിനകം യാഥാർത്ഥ്യമായേനെ. വീണ്ടു വിചാരമില്ലാതെ ഇത് നിർത്തലാക്കിയത് കേരളത്തിലെ പാർപ്പിട പദ്ധതിയാകെ അവതാളത്തിലാക്കി. സർക്കാരിന് പണമില്ലാതിരുന്നതു കൊണ്ട് മുഴുവൻ ഗഡുക്കളും കിട്ടാതെ ഒരു ലക്ഷത്തിലേറെ വീടുകൾ പാതിവഴിയിൽ കിടക്കുകയാണ്.
  2. അടുത്ത അഞ്ചുകൊല്ല കൊണ്ട് കേരളത്തിലെ പാർപ്പിട പ്രശ്നം പൂർണ്ണമായും പരിഹരിക്കുകയെന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെയടിസ്ഥാനത്തിൽ പ്രവർത്തന ങ്ങൾ ഈ വർഷംതന്നെ ആരംഭിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വീട് വേണ്ടവരുടെ സമഗ്രമായ ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കും. റേഷൻകാർഡ് ഒന്നിന് ഒരു വീടിന് മാത്രമേ അർഹതയുണ്ടാകൂ. അപേക്ഷ സംസ്ഥാന സർക്കാർ നിർണ്ണയിക്കുന്ന മാനദ ണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാർക്ക് ഇടണം. ഇത് ശരിയാണോ യെന്ന് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ പരിശോധിക്കും. അതിനുശേഷം വേണം ഗ്രാമസഭയിൽ അവതരിപ്പിക്കേണ്ടത്. അവസാന ലിസ്റ്റ് അച്ചടിച്ച വിതരണം ചെയ്യണം. വാർഡ് അടിസ്ഥാനത്തിലുള്ള വീതംവയ്ക്കപ്പ അനുവദിക്കുന്നതല്ല.
  3. ഈ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സഹകരണ ബാങ്കിൽനിന്ന് വായ്പയെടുക്കാൻ അനുവാദം ഉണ്ടാകും. 2 ലക്ഷം രൂപയായിരിക്കും വീട് ഒന്നിന് ധനസഹായം. എസ്.സി.ക്ക് 2.5 ലക്ഷം രൂപയും എസ്.റ്റി.ക്ക് 3 ലക്ഷം രൂപയും ആയിരിക്കും ധന സഹായം. വായ്പയുടെ പലിശ സർക്കാർ ബാങ്കുകൾക്ക് നേരിട്ട് നൽകുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്ന് മുതൽ തിരിച്ചടയ്തക്കേണ്ടതാണ്. ഉദാരമതികളുടെ സഹായം, സന്നദ്ധപ്രവർത്തനം, ഗുണഭോക്ത്യവിഹിതം തുടങ്ങിയവ ചേർത്ത് വീട് പണി പൂർത്തീകരിക്കാൻ അനുവാദം ഉണ്ടാകും. ഐ.എ.വൈ പദ്ധതിയുമായി സംയോജിപ്പിച്ചായിരിക്കും ഇത് നടപ്പിലാ ക്കുക.
  4. പ്രീ-ഫാബ്രിക്കേറ്റഡ് വീടുകൾ നിർമ്മിക്കുന്നതിലൂടെ നിർമ്മാണം സമയത്ത് പൂർത്തീകരിക്കാനും അംഗീകൃത അടങ്കലിൽ ചെലവ് നിയന്ത്രിച്ചുനിർത്താനും സാധിക്കും. സബ്സിഡി തുകയിൽ പൂർത്തീക രിക്കാവുന്ന വീടുകളുടെ മാതൃകകൾ അക്രഡിറ്റഡ് ഏജൻസികൾവഴി ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ നിശ്ചയി ക്കുന്ന അക്രഡിറ്റഡ് ഏജൻസികളുമായി കരാറിലെത്താവുന്നതാണ്. ഇത്തരത്തിൽ വീടുകൾ നിർമ്മിക്കാൻ സന്നദ്ധരായവർക്കായിരിക്കും ഒന്നാംഘട്ടത്തിൽ മുൻഗണന നൽകുക.
  5. പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന വീടുകളുടെ പണി പൂർത്തിയാക്കാനും ഒരു പരിപാടിയുണ്ടാകും.പണിതീരാത്ത വീടുകളുടെ ലിസ്റ്റ് തദ്ദേശഭരണ സ്ഥാപനങ്ങൾ തയ്യാറാക്കും. ഇവയിൽ പൂർണ്ണധനസഹായം കൈപ്പറ്റിയ വീടുകളുടെയും പൂർണ്ണധനസഹായം ലഭിക്കാത്തതിനാൽ പണിതീരാത്ത വീടുകളുടെയും ലിസ്റ്റ് പ്രത്യേകം തയ്യാറാക്കും. രണ്ടാമത് പറഞ്ഞ വിഭാഗത്തിന് ഇ.എം.എസ് പാർപ്പിട പദ്ധതി യിൽനിന്ന് കുടിശിക തീർത്തുകൊടുക്കാവുന്നതാണ്. സാമൂഹികസം ഘടനകൾ, ഇത്തരം കാര്യങ്ങൾ മുൻകൈ എടുക്കുന്ന ആൾക്കാരുടെ കൂട്ടങ്ങൾ, മതസ്ഥാപനങ്ങൾ, ചാരിറ്റി സംഘടനകൾ തുടങ്ങിയവ പാർപ്പിടമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അവരോട് എന്റെ അഭ്യർത്ഥന ഇതാണ് സർക്കാരിൽ നിന്നു പണം കൈപ്പറ്റിയിട്ടും പണി തീരാത്ത വീടുകൾ പൂർത്തീകരിക്കാൻ നിങ്ങൾ മുൻകൈയെടുക്കുക. ഓരോ വീടിനും വേണ്ടുന്ന പണം എത്രയെന്ന് നിശ്ചയിച്ച് പണി തീർക്കുന്നതിന് സർക്കാരിനേക്കാൾ എളുപ്പം ഇങ്ങനെയുള്ള സംഘടനകൾക്കായിരിക്കും.
  6. ഭൂമിയില്ലാത്തവർക്ക് 3 സെന്റ് വീതമെങ്കിലും സ്ഥലം ലഭ്യമാക്കും. ഇത് സർക്കാർ അക്വയർ ചെയ്തതു കൊടുക്കുകയോ, പുറമ്പോക്ക് ലഭ്യമാക്കുകയോ ചെയ്യാം. കിടപ്പാടം വാങ്ങുന്നതിന് ഗുണഭോക്താവിന് നഗരത്തിൽ 3 ലക്ഷവും ഗ്രാമത്തിൽ 2 ലക്ഷവും രൂപ വീതം ഇ.എം.എസ് പാർപ്പിടപദ്ധതിയിൽ ഉൾപ്പെടുത്തി നൽകാവുന്നതാണ്.

2.4 ആശയപദ്ധതി

  1. ആശയപദ്ധതി വിപുലീകരിക്കും. അഗതികളായിട്ടുള്ള മുഴുവൻ പേരു ടെയും ലിസ്റ്റ് തദ്ദേശഭരണ സ്ഥാപനങ്ങൾ തയ്യാറാക്കണം. സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മാർക്ക് ഇട്ട് കുടുംബശ്രീയുടെ പരിശോധനയ്ക്കുശേഷം ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതും പണലഭ്യതയനുസരിച്ച് മുൻഗണനാക്രമത്തിൽ വീടുകൾ തെരഞ്ഞെടുക്കേണ്ടതുമാണ്.
  2. ഇന്ന് ആശയപദ്ധതി പാർപ്പിട പദ്ധതിയുടെ വകഭേദമായി മാറിയിട്ടുണ്ട്. ഇതുമാറ്റി ദാരിദ്ര്യത്തിൽനിന്ന് ഓരോ കുടുംബത്തെയും കരകയറ്റുന്നതിന് ആവശ്യമായ കുടുംബപദ്ധതിക്ക് രൂപംനൽകുകയാണു വേണ്ടത്. പ്രാദേശിക ആസൂതകർക്ക് ഇത്രയേറെ സ്വാതന്ത്ര്യം നൽകുന്ന ഒരു സ്കീമില്ലെന്നു പറയാം. ആശയ പദ്ധതിയുടെ വിപുലീകരണത്തിനായി 50 കോടി രൂപ കുടുംബശ്രീക്ക് അധികമായി വകയിരുത്തുന്നു.

2.5 സാമൂഹികനീതി വകുപ്പ് പദ്ധതികൾ

  1. സാമൂഹികസുരക്ഷിതത്വത്തിൽ കേരളം പണ്ടേ മുന്നിലായിരുന്നെങ്കിലും ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകിയിട്ടി ല്ലായെന്നത് ഒരു വൈരുദ്ധ്യമാണ്. നടപ്പുവർഷത്തെ പദ്ധതിയിൽ 68 കോടി രൂപ ഭിന്നശേഷിക്കാർക്കായി വകയിരുത്തിയിട്ടുണ്ട്. 5-17 പ്രായ ത്തിലുള്ള 45,000 ത്തോളം കുട്ടികൾ ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം തുടങ്ങിയവ ബാധിച്ചവരായുണ്ട്. ഇവർക്ക് ചികിത്സയും വിദ്യാഭ്യാസവും പരിചരണവും നൽകുന്ന സ്ഥാപനങ്ങൾക്ക് ധന സഹായം നൽകുവാൻ 20 കോടി രൂപ നീക്കിവയ്ക്കുന്നു. ഇതിനു പുറമേ 10 കോടി രൂപ സന്നദ്ധസംഘടനകൾ നടത്തുന്ന വയോജന ങ്ങളുടെയും ഭിന്നശേഷിക്കാരുടെയും മാനസികവെല്ലുവിളി നേരിടുന്ന വരുടെയും മറ്റും സ്ഥാപനങ്ങളെ സഹായിക്കാൻ നീക്കിവച്ചിട്ടുണ്ട്.
  2. ചെറുപ്രായത്തിൽത്തന്നെ ശേഷിക്കുറവുകൾ കണ്ടെത്തി ചികിത്സിപ്പി ക്കുന്നതിന് 37 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കോക്സിയർ ഇംപ്ലാന്റേ ഷൻ ശസ്ത്രക്രിയക്ക് 10 കോടി രൂപ വകയിരുത്തുന്നു. ഭിന്നശേഷി ക്കാരെ കണ്ടുപിടിച്ച് അവർക്ക് സർട്ടിഫിക്കറ്റും ഐഡന്റിറ്റി കാർഡും നൽകുന്നതിന് 4 കോടി രൂപ വകയിരുത്തുന്നു.
  3. അന്ധരായ യുവതീ-യുവാക്കൾക്ക് സമാർട്ടഫോൺ/ടാബുകളിലെ സ്ക്രീൻ റീഡ് സോഫ്ട്വെയറുകൾ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നതിനും സ്വയം സഞ്ചരിക്കുന്നതിനും പ്രാപ്തരാക്കാനുള്ള പരിശീലന പരിപാടിക്ക് കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലെൻഡിന് 1.5 കോടി രൂപ അനുവദിക്കുന്നു. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ദി ബ്ലെൻഡ്, കേരളയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കുന്നു.
  4. എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി 10 കോടി രൂപ വകയിരുത്തുന്നു.
  5. തീവ്രമായ ശാരീരിക, മാനസിക വെല്ലുവിളി നേരിട്ട് വീട്ടിൽതന്നെ കഴിയേണ്ടിവരുന്നവരെയും കിടപ്പിലായവരെയും പരിചരിക്കുന്ന കുടുംബത്തിലെ ഒരാൾക്ക് മാസം 600 രൂപ വീതം ധനസഹായം നൽകാൻ 32 കോടി രൂപ ആശ്വാസകിരണം പദ്ധതിയിൽ വകയിരുത്തി യിട്ടുണ്ട്. 21 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ പദ്ധതയിലേയ്ക്കു നൽകണം. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടി കൾക്ക് സഹായം നൽകുന്ന സസ്നേഹപൂർവ്വം പദ്ധതിയിൽ 18 കോടി രൂപ വകയിരുത്തുന്നു. 12 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടെ വിഹിതമായിരിക്കും.
  6. വയോമിത്രം പരിപാടിക്ക് 9 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

2.6 അങ്കണവാടി

  1. അങ്കണവാടികളുടെ ചുമതലയിൽനിന്നു കേന്ദ്രസർക്കാർ പിൻവാങ്ങി ക്കൊണ്ടിരിക്കുകയാണ്. പൂരകപോഷകഹാരം അടക്കമുള്ള സമഗശിശു വികസനപദ്ധതിയുടെ 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണം. ഇതിലേയ്ക്ക് കേന്ദ്രാവിഷ്കൃതപദ്ധതിയുടെ സംസ്ഥാന വിഹിതമായി 221 കോടി രൂപ വകയിരുത്തുന്നു.
  2. അങ്കണവാടി പ്രവർത്തകർക്ക് 10,000 രൂപയായും ഹെൽപ്പർമാർക്ക് 7,500 രൂപയായും ഓണറേറിയം വർദ്ധിപ്പിച്ച് നിശ്ചയിച്ചത് ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. ഈ വലിയ ഭാരം തദ്ദേശഭരണസ്ഥാപനങ്ങളുടെ മുകളിൽ കെട്ടിവയ്ക്കുകയാണ് ചെയ്തത്. ഇതിനു വേണ്ടിവരുന്ന അധികച്ചെലവിന്റെ പകുതി സംസ്ഥാനസർക്കാർ വഹിക്കുന്നതാണ്. ഇതിനായി 125 കോടി രൂപ വകയിരുത്തുന്നു.
  3. ആശാപ്രവർത്തകരുടെയും പാചകത്തൊഴിലാളികളുടെയും പി.റ്റി.എ. പ്രീ-പ്രൈമറി അധ്യാപകരുടെയും സാക്ഷരതാ പ്രേരകമാരുടെയും ഓണറേറിയം 500 രൂപ വീതം വർദ്ധിപ്പിക്കുന്നു. ഇതിനായി 20 കോടി രൂപ വകയിരുത്തുന്നു.

2.7 ഭക്ഷ്യസുരക്ഷ

  1. സൗജന്യറേഷൻ പദ്ധതി വിപുലീകരിക്കും. ബി.പി.എൽ കുടുംബ ങ്ങൾക്ക് മാത്രമല്ല, തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളിൽ മഹാഭൂരി പക്ഷത്തെയും സൗജന്യറേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിനായി 300 കോടി രൂപ അധികമായി വകയിരുത്തുന്നു. കേരള ത്തിൽനിന്നു സംഭരിക്കുന്ന നെല്ലിന്റെ അരി തിരിമറി ചെയ്തത് മോശം അരി വിതരണം ചെയ്യുന്ന ഇന്നത്തെ അവസ്ഥയ്ക്ക് വിരാമമിടും. റേഷൻകടകൾ നവീകരിക്കുന്നതിനും മറ്റു പലചരക്കുകൾകുടി വിൽക്കുന്ന കടകളായി അവയെ രൂപാന്തരപ്പെടുത്തുന്നതിനു കെ.എസ്.എഫ്.ഇ. വഴി പലിശരഹിത വായ്പ ലഭ്യമാക്കും.
  2. സിവിൽ സപ്ലെസിന്റെ വിപണനശാലകളിൽ നിർണ്ണയിക്കപ്പെട്ട ഇനങ്ങൾക്ക് നിലവിലുള്ള വിലകളിൽ വർദ്ധന വരുത്തുന്നതല്ല. സ്രോതസ്സിൽനിന്നു നേരിട്ട് ചരക്കുകൾ വാങ്ങി ന്യായവിലയ്ക്ക് ലഭ്യ മാക്കിയാണ് വിലകൾ പിടിച്ചുനിർത്തുക. ഇതിനായി 75 കോടി രൂപ അധികമായി സിവിൽ സപ്ലെസിന് അനുവദിക്കുന്നു.

2.8 പട്ടികജാതി-പട്ടിവർഗ്ഗ ക്ഷേമം

  1. ആദിവാസികൾക്കും ദളിതർക്കും ജനസംഖ്യാനുപാതികമായി പദ്ധതിഫണ്ട് മാറ്റിവയ്ക്കുന്ന ഏകസംസ്ഥാനമാണ് കേരളം. ജനകീയാ സൂത്രണം വരുത്തിയ വലിയൊരു മാറ്റമാണിത്. ഇത്തവണത്തെ ബജറ്റിൽ പോലും അർഹതപ്പെട്ടതിന്റെ ഏതാണ്ട് പകുതി ഫണ്ട് മാത്രമേ പട്ടികവിഭാഗങ്ങൾക്കായി വകയിരുത്താൻ കേന്ദ്രസർക്കാർ തയ്യാറായിട്ടുള്ളൂ. എന്നാൽ ദുർബലവിഭാഗങ്ങൾക്കുവേണ്ടി വകയിരു ത്തിയ ഫണ്ട് ഫലപ്രദമായി ചെലവഴിക്കപ്പെടുന്നുവെന്ന് അവകാശ പ്പെടാൻ നമുക്കാവില്ല. ആദിവാസി മേഖലയിലാണ് ഇത്തരത്തിൽ വലിയതോതിൽ ഫണ്ട് ദുർവ്യയം ചെയ്യപ്പെടുന്നത്. ഇത്തവണ ആദിവാസി വികസനത്തിന് ജനസംഖ്യാനുപാതികമായ 2 ശതമാന ത്തിനുപകരം 2.61 ശതമാനം ഫണ്ട് വകയിരുത്തിയിട്ടുണ്ട്. റ്റി.എസ്.പി. യുടെ മൊത്തം അടങ്കൽ 633.48 കോടി രൂപയാണ്. ഇതിൽ 186 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ചെലവഴിക്കുന്നത്. എസ്.സി.പി.യുടെ അടങ്കൽ 2260.2 കോടി രൂപയാണ്. ഇതിൽ 1038.9 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ചെലവഴിക്കുന്നത്.
  2. പട്ടികജാതി പദ്ധതിയിലും ആദിവാസി ഉപപദ്ധതിയിലും ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടപെടൽമേഖല വിദ്യാഭ്യാസമാണ്. വിദ്യാ ഭ്യാസമേഖലയുടെ അടങ്കൽ പട്ടികജാതി പദ്ധതിയിൽ 413 കോടി രൂപ യാണ്. ആദിവാസി ഉപപദ്ധതിയിൽ 67 കോടി രൂപയും. വളരെ ഉയർന്ന കൊഴിഞ്ഞുപോക്കാണ് ഏറ്റവും വലിയ പ്രശ്നം. വീട്ടിലെ പഠന സൗകര്യക്കുറവ് മറ്റൊരു ഗൗരവമായ പ്രശ്നമാണ്. ഈ പശ്ചാത്തല ത്തിലാണ് പ്രീ-മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും മോഡൽ റെസിഡൻഷ്യൽ സ്കൂളുകളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. എന്നാൽ ഹോസ്റ്റലുകളുടെ സ്ഥിതി പരിതാപകരമാണ്. ഈ അവസ്ഥയ്ക്ക് വിരാമമിടേണ്ടിയിരിക്കുന്നു. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളെക്കാൾ മെച്ചപ്പെട്ട കെട്ടിട സൗക ര്യങ്ങൾ ഉറപ്പുവരുത്തണം. പഠന, താമസ സൗകര്യങ്ങളും ഭക്ഷണവും മാത്രമല്ല, ഹോസ്റ്റലുകളിൽ കമ്പ്യൂട്ടർ ലാബ്, മുറികളിൽ ഇന്റർനെറ്റ് സൗകര്യം എന്നിവയും ഉണ്ടാകേണ്ടതാണ്. പോസ്റ്റമെട്രിക് ഹോസ്റ്റലു കളിൽ കുട്ടികളുടെ പഠനസഹായത്തിന് 20 കുട്ടികൾക്ക് ഒന്ന് എന്ന തോതിൽ ട്യൂട്ടർമാരെ ഏർപ്പാടുചെയ്യും. കേരളത്തിലെ മുഴുവൻ പ്രീ-മെട്രിക്, പോസ്റ്റമെട്രിക് ഹോസ്റ്റലുകളും ആധുനീകരിക്കുന്നതിന് 150 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്നു വകയിരു ത്തുന്നു. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ ആധുനീകരണ ത്തിന് 100 കോടി രൂപയും വകയിരുത്തുന്നു. നടപ്പുവർഷം ഈ ഇന ത്തിൽ 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ മറ്റു റെസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സർക്കാർ സഹായം നൽകുന്നത് പരിഗണിക്കുന്നതാണ്. പട്ടികജാതിക്കാർക്കും ആദിവാസികൾക്കുമുള്ള എല്ലാവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങളും 25 ശതമാനം വീതം ഉയർത്തുന്നു.
  3. വയനാട്ടിലെ പ്രൈമറി ക്ലാസുകളുള്ള 241 സ്കൂളുകളിൽ ദിവസവേത നാടിസ്ഥാനത്തിൽ ഒരു ആദിവാസി സ്ത്രീയെ നിയോഗിക്കുന്നതിന് 4 കോടി രൂപ കോർപ്പസ് ഫണ്ടിൽ നിന്നും വകയിരുത്തുന്നു.
  4. ഊരുകളും പട്ടികജാതി കോളനികളും ഒരു യൂണിറ്റായി കണ്ടുകൊണ്ട് എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് പാക്കേജ് തയ്യാറാക്കും. ചെലവിൽ ഒരു ഭാഗം തദ്ദേശഭരണസ്ഥാപനങ്ങളും വഹിക്കണം. പ്രോജക്ടുകൾ തയ്യാറാക്കി സമർപ്പിക്കുന്നമുറയ്ക്ക് ഇതി നുള്ള അധികപണം അനുവദിക്കുന്നതാണ്. ഈ സ്കീമിന് കോർപ്പസ് ഫണ്ടിൽനിന്ന് 25 കോടി രൂപ നീക്കിവയ്ക്കുന്നു. പാർപ്പിട പദ്ധതിക്ക് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ അട്ടപ്പാടിയിൽ വിജയകരമായി നടപ്പിലാക്കിയ സമ്പ്രദായം മറ്റ് ആദിവാസി കേന്ദ്രങ്ങളിലും സ്വീകരിക്കുന്നതാണ്.
  5. ആദിവാസി മേഖലകൾക്കു പുറത്ത് എല്ലാ ജില്ലകളിലും ചിന്നിച്ചിതറി താമസിക്കുന്ന ഒറ്റപ്പെട്ട ആദിവാസികടുംബങ്ങൾ ഉണ്ട്. ഇവരുടെ എണ്ണം വളരെ കുറവായതിനാൽ പലപ്പോഴും ആദിവാസി ഉപപദ്ധതി ഫണ്ട് തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ലഭിക്കണമെന്നില്ല. ഇത്തരം കുടും ബങ്ങൾ ഓരോന്നിനെയും ദാരിദ്ര്യത്തിൽനിന്നു കരകയറ്റുന്നതിന് മൈക്രോപ്ലാനുകൾ തയ്യാറാക്കണം. പരമാവധി നിലവിലുള്ള സ്കീ മുകളെ സംയോജിപ്പിക്കുന്ന സമീപനമാണ് കൈക്കൊളേളണ്ടത്. ഈ മൈക്രോപ്ലാനുകൾ പഞ്ചായത്ത് തലത്തിൽ സംയോജിപ്പിച്ച് സമർപ്പി ക്കുന്ന മുറയ്ക്ക് പണം അനുവദിക്കും. ഇതിനായി 25 കോടി രൂപ എ.റ്റി.എസ്.പി.യിൽ നിന്നു നീക്കിവയ്ക്കുന്നു. ഒരുഭാഗം ചെലവ തദ്ദേശ ഭരണസ്ഥാപനങ്ങളും വഹിക്കണം. പി.കെ. കാളൻ കുടുംബപദ്ധതി എന്ന പേരിലായിരിക്കും ഈ സ്കീം അറിയപ്പെടുക.
  6. ആദിവാസികൾക്ക് ഒരേക്കർ ഭൂമിയെങ്കിലും നൽകാൻ സർക്കാർ പ്രതി ജ്ഞാബദ്ധമാണ്. ഇതിനായി ഇപ്പോൾ 42 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പട്ടികവർഗ്ഗക്കാരുടെ ഭവനനിർമ്മാണപദ്ധതി ഏറ്റവും വിജയിച്ചിട്ടുള്ളത് അട്ടപ്പാടിയിലാണ്. ഇതിന്റെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരിക്കും മറ്റുമേഖലകളിലും പാർപ്പിടസ്കീം തയ്യാറാക്കുക.
  7. പട്ടികജാതിക്കാർക്ക് ഭൂമി വാങ്ങുന്നതിനും ഭവനനിർമ്മാണത്തിനും 456 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇ.എം.എസ് പാർപ്പിടപദ്ധതിക്ക് തയ്യാറാക്കുന്ന മുൻഗണനാലിസ്റ്റിൽ നിന്നായിരിക്കും ഗുണഭോക്താ ക്കളെ തെരഞ്ഞെടുക്കുക. പക്ഷേ ആവശ്യമുണ്ടെങ്കിൽ മാത്രമേ പൂരക വായ്പ എടുക്കേണ്ടതുള്ളൂ.

2.9 പിന്നോക്കവികസന, പരിവർത്തിത ക്രൈസ്തവ, ന്യൂനപക്ഷ, മുന്നോക്കവികസന കോർപ്പറേഷനുകൾ

  1. കേരള സംസ്ഥാന പിന്നോക്കവികസന കോർപ്പറേഷനു 20 കോടി രൂപയും കേരള സംസ്ഥാന പരിവർത്തിതശൈകസ്തവ വികസന കോർപ്പറേഷന് 10 കോടി രൂപയും പിന്നോക്കസമുദായങ്ങളിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന മറ്റ് അർഹതപ്പെട്ട വിഭാഗത്തിന്റെ വിദ്യാഭ്യാസ പദ്ധതികൾക്ക് 23 കോടി രൂപയും മാറ്റിവയ്ക്കുന്നു. ഇവരുടെ സ്കോളർഷിപ്പ് 50 കോടി രൂപ കുടിശികയാണ്. ഈ കുടിശിക ഗഡുക്കളായി കൊടുത്തുതീർക്കുന്നതാണ്. കേരള സംസ്ഥാന ന്യൂനപക്ഷവികസന കോർപ്പറേഷന് 15 കോടി രൂപയും ഉപേക്ഷിക്കപ്പെട്ടതോ വിവാഹമോചനം നടത്തിയതോ വിധവകളോ ആയ സ്ത്രീകൾക്ക് വീട് വയ്ക്കുന്നതിന് 31 കോടി രൂപയും വകയിരു ത്തുന്നു. മുന്നോക്കവികസന കോർപ്പറേഷന് 35 കോടി രൂപ വകയിരു ത്തുന്നു.

2.10 ഇതരസംസ്ഥാന തൊഴിലാളികൾ

  1. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൾക്ക് സമഗ്ര നിയമ നിർമ്മാണം നടത്തുന്നതായിരിക്കും. നിയന്ത്രണ ങ്ങളേക്കാൾ ക്ഷേമത്തിൽ ആയിരിക്കും ഊന്നൽ. ഇതരസംസ്ഥാന തൊഴിലാളി ക്ഷേമനിധിക്ക് കെട്ടിട നിർമ്മാണ സെസിൽ നിന്ന് ഒരു വിഹിതം നീക്കിവയ്ക്കുന്നതാണ്. ക്ഷേമനിധിയിൽ നിന്നുള്ള ആനു കൂല്യങ്ങൾ ആകർഷകമാക്കുംവിധം ഉയർത്തും. ഇപ്പോൾ 20 കോടി രൂപ വകയിരുത്തുന്നു.